Sunday, February 28, 2010

കിനാ പുക്കള്‍

 മോഹത്തിന്‍ കളിമുറ്റത്തെന്‍    
 പ്രണയ പൂക്കള്‍ വിരിയുമ്പോള്‍  .
മാനസം തേടുന്നു നിന്നെയെന്നും
മധുവൊഴുകും നിന്‍ മൊഴികളെന്‍
കാതുകളില്‍ നിറയുമ്പോള്‍
കണ്ണിലൊരു കവിതയായ്
നീ തെളിയുന്നു......
എന്റെ കണ്ണിലെ പൊന്‍ കനവെ.... 
തേന്‍ മുത്തു കിലുങ്ങും പോല്‍ നിന്‍ ചിരി
പ്രണയമൊഴുകുമീ നെഞ്ചിനകത്താകെ-
 മധു ചാറും മഴയായ് പൊഴിയുന്നു..
നീ യാണെന്‍ ഹൃത്തില്‍ വെണ്ണിലാവേ
നിയാണെന്‍ മോഹം പൊന്‍ കനവേ....

Thursday, February 11, 2010

നമ്മുടെ ചുറ്റുപാടുകള്‍

പ്രവാസം
ഉരുകിയൊലിക്കുന്ന വിയര്‍പ്പ് കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍ ഊണും ഉറക്കവും ഇല്ലാതെ മാസാ മാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സുരക്ഷ ഇന്നൊരു കേട്ട് കേള്‍വി മാത്രമാണ്. സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ്.

എങ്കിലും അതില്‍ വലിയൊരു പങ്ക്‌ പ്രവാസികളായ നമുക്കും ഇല്ലേ..? ഒരുനിമിഷം ആലോചിച്ചു നോക്കൂ. നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാ മാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചിലവെന്ന്. ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കറണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായി വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചു എങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര. പിന്നീടത് പയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.

ഒരുമാസം എത്ര കണ്ട് ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക. തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോകം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീടുകളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര്‍ തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്. സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബരത്തോടുള്ള അമിതമായ ആര്‍ത്തി, ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മലവെള്ളപ്പാച്ചിലിനേക്കാളും ശക്തിയാര്‍ജ്ജിച്ചിരിക്കയാണ്.

ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച്‌ കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു. ക്രൂരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില്‍ ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്. പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്.തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യൂട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റെ കയ്യിലില്ലാത്ത കാശിന് പരക്കം പാഞ്ഞ് നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞ് ഏല്‍പ്പിക്കുക.

കംപ്യൂട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ്. ബ്ലുടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കുക തനിക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക്‌ ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രചോദിപ്പിക്കുന്നത് .

നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ്. അത്യാവശ്യവും, ആവശ്യവും, അനാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സ്വീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക. ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക. തന്റെ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും.

വീട്ടിലെ സെല്‍ഫോണും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ ആണെന്ന് മനസ്സിലാക്കുക. മറ്റുള്ളവരെപ്പോലെ ആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.

Thursday, February 04, 2010

വിഡ്ഢി പെട്ടി

വിരല്‍ത്തുമ്പു കൊണ്ടാ യന്ത്രം ചലിക്കെ
വെട്ടിതിളങ്ങും പ്രകാശത്താൽ ഒരുവള്‍
എന്റെ മുഖത്ത്നോക്കി -
നാട്ടു വിശേഷങ്ങളും ലോകവിവരങ്ങളും
വെളിപെടുത്തി കയ്തൊഴുതു
പോയവൾക്കു പിന്നാലെ -
ലിപ്സ്ടികും കണ്മഷിയും മായാതെ കണ്ണീരു തോരതൊരു -
പരിഭവക്കാരി ഒരുത്തി .
സഹിക്കവയ്യാതെ ഞാന്‍ നീളം കു‌ടിയ സ്വിച്ചില്‍ അമര്‍ത്തിയതും
ആറടിയില്‍ കുടുതല്‍ നീളമുള്ള നെഞ്ചു നഗ്നമായ ഭീമാകാരന്‍ !
ഇരുംബുകട്ടപോലെ തുറിച്ചു നില്‍കുന്ന മാംസ പേശികള്‍ .
പിന്നിലുള്ള രൂപം ആജ്ഞാപിച്ചു സ്ക്രീനില്‍
ഭയവിഹൊലയായ്‌ ഞാന്‍ തുറിച്ചുനോകി .
വീണ്ടും മുന്ന് മുഖങ്ങൾഎന്നെ ഉന്നം വെച്ചു.
പേടിച്ചുവിറച്ച എന്നെ
ആശ്വസിപ്പികാന്‍ എന്നോണം കുഞ്ഞു ബാലന്‍ പല്ലിറുക്കി കാണിച്ചു
വിളിച്ചു കൂവി .പല്ലിനു ബലമേകാന്‍ ക്ലോസപ്‌ .
ഞാനെന്റെ പുറത്ത്കണ്ട പല്ല് ചുണ്ടുകളാല്‍ ആവരണം ചയ്തു .
ഗതികെട്ട ഈസാധനത്തിന്റെ പല സ്വിചിലും അമര്‍ത്തി
ലൈറ്റ് അണച്ച് കിടന്നു ഞാന്‍ ഉറങ്ങിയെന്നു അറിഞ്ഞപോള്‍
അവനും പോയി ഉറങ്ങികാണും തീര്‍ച്ച

മലമുകളിലേക്ക്

നിങ്ങള്‍ക്കിതിനെ സ്വപ്നമായ്‌ തോന്നാം

കാല്‍ വഴുതാനിടയുള്ള പാറകെട്ടിലുടെ
എന്തോ ഒന്നിന് ലക്ഷ്യമിട്ട യാത്ര .
നഗ്നപാദങ്ങള്‍ മലയുടെ നെഞ്ചിലമര്‍ത്തി
തിങ്ങി ഞെരുങ്ങി താണ്ടുമ്പോള്‍
കു‌ട്ടം തെറ്റിയ മേഘങ്ങള്‍ക്കിടയില്‍നിന്നു
പൂര്‍ണ്ണ ചന്ദ്രന്‍ വഴിതെളിയിച്ചു .
വളഞ്ഞു പുളഞ്ഞ വഴിയമ്പലങ്ങളില്‍ -
പ്രാര്‍ത്തിക്കുമ്പോള്‍ ഒരിളംകാറ്റെന്നെ-
തഴുകിതലോടി .
ഉദ്ടിഷ്ട്ട സന്നിധിയിലെത്തി ഞാന്‍
പട്ടുമെത്തയില്‍വിശ്രമിച്ചു .
നൃത്തമാടുന്നു എനിക്കായ്‌ മലാഘമാര്‍
ഞാന്‍ കണ്ട സ്വപ്നമെന്തെന്നി
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിപു..........


സാബിറ സിദിക് ജിധ

മരുഭുവിലൊരു സ്വൊപ്നം

ഇരംബ്ബുന്ന കടൽ പോലെ
തുടിക്കുന്ന കരളുമായ്‌
മോഹങ്ങൾ പൊലിഞ്ഞൊരീ
മരുഭൂവിലേകനായ്‌
നീണ്ട് പോം കാലത്തിന്റെ
മഹാ രധ്യ താണ്ടുമീ പധികൻ.
വിരഹാഗ്നിയിൽ തനുവും-
മനവുമങ്ങോരുപോൽ തപികെ
കാറ്റിന്‍ കളിവഞ്ചിയേറിയെത്തും
ചിരിതൂകും കിനാക്കൾ
തൻ ലോല സ്പർഷം.
മധുരാനുഭൂതികളുമായ്‌
മനക്കോട്ട നിറയേ മധുവുമായ്‌
നിനവിൻ നീരൊഴുകിൽ വീണൊഴുകിപോകവേ.....
പധികന്റെ മുബിൽ തുറന്നേകാന്തനെന്നൊരാ-
ദുഃഖ സത്യത്തിൻ കവാടങ്ങൾ.
മഞ്ഞിൻ മൂടുപടങ്ങൾ മാറ്റിയെത്തും-
സൂര്യ കിരണങ്ങൾ പോലെ...
നിറമിഴികളുമായ്‌
സ്വന്തമായെന്തുണ്ടെന്ന ചിന്തയിൽ
മുട്ടിയിടറും മനവുമായ്‌
കണ്ട കിനാവിൻ ചിതാ-
ഭസ്മമീ പടിക്കൽ ചിന്തി
വീണ്ടുമീ വഴി താണ്ടുമീ പധികൻ.