
ഭൂമിയിലെ ജീവ ജാലങ്ങളെ കുളിരണിയിക്കാന്‍ നീ വരുമെന്ന സന്ദേശത്തോടെ... സപ്തവർണ്ണങ്ങളണിഞ്ഞ് അംബരം ചുംബിച്ച് മിഴികളില്‍ വര്‍ണ്ണ രാജി തീര്‍ക്കുന്ന രൂപവുമായി വന്നെത്തിയ മഴവില്ല്. നിനക്ക് അകമ്പടിയായി വന്നെത്തുന്ന കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍. നിന്റെ വരവിന്റെ ശക്തിയും ദൃഡതയും അറിയിച്ചെത്തുന്ന മിന്നല്‍ പിണരുകള്‍, ഇടി മുഴക്കങ്ങള്‍ .
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക് സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...
മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക് പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.
പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്. ചെളിയാകും, ഡ്രസ്സ് നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"
എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.
വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത് ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.
ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത് മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.
മന്ദഹാസ ചിരി തൂകി മണ്ണിന്‍ മാറിലേക്ക് സാന്ദ്രചുംബനമേകാനണയുന്ന നിന്നെ വരവേല്‍ക്കാന്‍ വികാര തരളിതയായ് വാതില്‍ കോണിലൊളിക്കുന്ന കാമുകിയെ പോലെ കുഞ്ഞ് പൂക്കളും, മരങ്ങളും. നിന്റെ സന്ദേശ വാഹകന്റെ സൌന്ദര്യത്തില്‍ മനം കുളിര്‍ന്ന ആകാശത്തിലെ മേഘപാളികള്‍ കറുത്ത തട്ടം കൊണ്ട് മുഖം മറച്ച് ഒളിഞ്ഞ് നോക്കുന്നു. വറ്റി വരണ്ട പുഴ മാറ് പിളര്‍ത്തി നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്നു. ഇനിയും കാത്ത് നില്‍ക്കാതെ വിഹായസ്സിന്റെ വിരിമാറ് വിട്ട് നീ വരിക. തണുത്തുറയുന്ന നിന്റെ കരവലയങ്ങള്‍ നീട്ടി സംഗീത മൊരുക്കി താള ലയ ശ്രുതിയോടെ, ജീവജാലങ്ങളുടെ ശരീരത്തിലൂടെ ഭൂമിയുടെ സുന്ദരമായ മാറിടത്തിലേക്ക് നീ പതിക്കുക. നിന്റെ സ്പര്‍ശനമേറ്റ് ഉയിര്‍ത്തെഴുനേല്‍ക്കുന്ന കുഞ്ഞ് സസ്യങ്ങള്‍, അവരുടെ പുഞ്ചിരികള്‍ കാണാന്‍ എത്ര സുന്ദരമാണ്. ജല മുത്തുകള്‍ തന്റെ മെയ്യിലണിഞ്ഞു അഹങ്കാരത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ മനുഷ്യ മനസ്സുകളും സന്തോഷാധിക്യത്താല്‍ പുളകിതമാവുന്നു. നീയെന്ന സംഭരണി കനിഞ്ഞരുളിയാല്‍ നിറഞ്ഞ മനസോടെ കൊലുസ്സ് കിലുക്കിയൊഴുകുന്ന അരുവികള്‍, ശാന്തതയോടെ ഒഴുകുന്ന പുഴകള്‍, കിണറുകള്‍. എല്ലാം നിന്നിലൂടെ സമ്പൂർണ്ണരാകുന്നു. ഹോ..! നാടും വീടും തൃപ്തിയാക്കി കുളിരണിയിച്ച് നീ യാത്രയാകുമ്പോള്‍ വിരഹാകുലയായ കാമുകിയെ പോലെ ഭൂമീദേവി കുളിച്ചീറന്‍ മാറി നിന്നെ യാത്രയാക്കുന്നു. അവളുടെ മുഖം നനുത്ത പനനീര്‍ മലർ പോലെ തുടുത്തു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. കുളിരണിഞ്ഞ ഭൂമിയെ നോക്കി രചിക്കുന്ന കഥകളും കവിതകളും നിന്റെ നൈർമല്ല്യത്തിന്റെ സുഖമറിയിക്കുന്നതാകുന്നു. ദേഷ്യം വിട്ട് മാറിയ അംബരം, കറുത്ത പുടവ മാറി അവള്‍ പ്രകാശത്തെ തുറന്നു വിടുന്നു. പ്രകാശത്തിന്റെ ആഗമനം ജീവ ജാലങ്ങള്‍ ഭൂമിയോട് സങ്കടമുണര്‍ത്തും മുമ്പേ ഇനിയും നീ വന്നണയുക. പച്ചിലകള്‍ വാടും മുമ്പേ..പുഴ വരളും മുമ്പേ.. മനുഷ്യന്‍ ഉഷ്ണം കൊണ്ട് വാടിത്തളരും മുമ്പേ...
മഴ...!
എത്ര വര്‍ണിച്ചാലും തീരാത്ത സൌന്ദര്യമാണതിന്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് തന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം. മഴക്കാലത്തിന്റെ കുളിരണിഞ്ഞ ഭുമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയായ് മുറ്റത്തേക്കിറങ്ങി മഴയില്‍ കൊതി തീരുവോളം നടന്നു. മുറ്റത്ത് ചിതറിയിട്ട മെറ്റല്‍ തരികള്‍ മഴത്തുള്ളികളില്‍ തട്ടി ചിതറുന്നു. തന്റെ ശരീരത്തെ കുളിരണിയിച്ചു താഴേക്ക് പതിക്കുന്ന മഴയുടെ വികാരം ഞാനറിഞ്ഞു. മഴ മനസ്സിന്റെ വേദനയെ കഴുകി കളഞ്ഞുവോ? മനസ്സ് വേദനിക്കുംമ്പോഴാണല്ലോ ഈ പെരുമഴ വന്നത്. തന്നെ കുളിരണിയിക്കാന്‍ വന്ന മഴയോടെനിക്ക് പ്രണയം. മഴ ഒരു കാമുകനെ പോലെ കെട്ടി പുണരുന്നില്ലേ? സംഗീതം ആലപിക്കുന്നില്ലേ? സന്തോഷം തരുന്നില്ലേ? പിന്നെന്തിനു താമസിക്കണം. അതെ മഴയോടെനിക്ക് കടുത്ത പ്രണയം. ഈ തളിരണിഞ്ഞു നില്‍ക്കുന്ന ഭൂമിയോടും. കിളികളും പൂക്കളും കിണറും കുഴിയും ചാടി നടന്ന് പുല്‍നാമ്പുകള്‍ തലോടി പറമ്പിലൂടെ ഓടി കളിക്കാന്‍ പ്രായം ഒരു പ്രശ്നമത്രേ. കുട്ടിത്തം, അതെന്റെ നഷ്ട്ടങ്ങളില്‍ ഒന്ന്.
"ഹേയ്.. കുഞ്ഞാന്നാ വിചാരം. ഇപ്പോഴുമൊരു കളി"
"വേണ്ട അയിശുമ്മാ.. നാടിന്റെ മനോഹാരിത ഞാനൊന്നു ആനന്ദിച്ചോട്ടെ. ആര്‍ക്കും ഒരു നഷ്ട്ടോം ഇല്ലല്ലോ.."
"ന്നാലും ന്റെ കുട്ട്യേ... തല നനഞ്ഞാല്‍ പനി വരും. പിന്നെ അതൊരു പുലിവാലാകും. അപ്പണ്ടാകൂല ഈ മഴക്കിന്നാരം"
അയിശുമ്മ മുറുക്കിമൂളി പാത്രം കഴുകാന്‍ തുടങ്ങി.
പതിയെ പതിയെ മഴ മാറിത്തുടങ്ങി. മക്കളെല്ലാം അകത്തു കളിയിലാണ്. അവര്‍ക്ക് മഴയോടെന്നും വെറുപ്പ്. ചെളിയാകും, ഡ്രസ്സ് നനയും എന്നിങ്ങനെ പരിഭവങ്ങള്‍. ഫ്ലാറ്റ് ജീവിതം മാത്രമറിഞ്ഞ കുഞ്ഞുങ്ങള്‍ മുക്കുറ്റിയും തുമ്പയും കണ്ടാല്‍ "ഒരു രസോല്ല്യ, തൊക്കെ നോക്കാൻ ഉമ്മാക്ക് വട്ടാ" എന്ന് പറയുന്ന ഈ കാലം. ഞാനെതിര്‍ക്കാന്‍ പോയില്ല. ചെറിയവള്‍ക്കല്പം നാട്ടു പ്രേമം ഉണ്ട്. കിട്ടിയതും കണ്ടതുമെല്ലാം ചോദിക്കും. അവള്‍ക്കു കാണേണ്ടത് ഉമ്മ കുഞ്ഞില്‍ ചോറ് തിന്നാന്‍ ഉമ്മാമ്മ കാട്ടിതന്ന അമ്പിളിയെയാണ്.
"ഹും കാണിക്കാം രാത്രിയാവട്ടെ ട്ടാ" സമാധാന വാക്ക് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു
"സമയം അന്തിയാമ്പോഴേക്ക് ഈ പെണ്ണ് ഉറങ്ങുലെ" ആയിശുമ്മ യുടെ ഓര്‍മപ്പെടുത്തല്‍.
അതെ മുവന്തിക്ക് ഉറക്കം നല്ലതല്ല. എത്ര പറഞ്ഞാലും അതുറങ്ങും. പിന്നെങ്ങനെയാ അമ്പിളി കാണുന്നെ.
"ഉമ്മാക്ക് ചോറ് തിന്നാന്‍ ഉമ്മാമ്മ എത്രോട്ടം അമ്പിളിയെ കൊണ്ടു തന്നു. നിക്കെന്താ അമ്പിളിയെ തരാത്തെ"
"തരാലോ, മൂവന്തിയാകട്ടെ"
എന്നെ താരാട്ടിയ കൈകളും ചോറുതന്ന അമ്പിളിയും നിറസനിധ്യമായ എന്റെ നാട്. സന്തോഷം കളിയാടുന്ന എന്റെ വീട്. എല്ലാം ഒരു സൌഭാഗ്യം പോലെ ആസ്വദിച്ച് കഴിയാനുള്ള ദിനങ്ങള്‍ അപൂര്‍വ്വം. അതില്‍ കൂടുതല്‍ നിറ സ്നേഹമായ എന്റുമ്മയെ കണ്ണ് നിറച്ചു കാണാനുള്ള അവസരങ്ങള്‍. അയലത്തെ വീട്ടിലെ ശാരദ ചേച്ചീടെ വീട്ടിലെ പശുന്റെ പാലുകറക്കാനും ആഗ്രഹം. അകിട് കഴുകി സ്നേഹത്തോടെ പശുനെ തലോടി അവളുടെ പാല്‍ കറക്കുമ്പോള്‍ പിറന്ന നാടിന്റെ ഒരു സുഗന്ധം. വയ്യ എനിക്കിനി വര്‍ണ്ണിക്കാന്‍. എഴുതാനുള്ള ത്വര മനസ്സിനെ വട്ടാക്കും. എനിക്കിനി ആസ്വദിക്കാനല്ലാതെ ഭാവനയില്‍ മോഹങ്ങള്‍ പടുത്തുയര്‍ക്കാന്‍ കഴിയുമോ.
വര്‍ഷങ്ങള്‍ ഒരുപാട് മുമ്പേ ഞാന്‍ നാട്ടില്‍ ഉണ്ടായെങ്കിലും യാത്രകള്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം അതും സാധിച്ചെടുത്തു. മഴയും., യാത്രയും.. ഹോ..! അനുഭൂതികളുടെ നെറുകയിലായിരുന്നു ഞാന്‍. എന്റെ നാട്ടിലെ നയന മനോഹരമായ കാഴ്ചകളെല്ലാം ഒപ്പിയെടുത്തെന്റെ മനസ്സിപ്പോള്‍ കൌമാരത്തിന്റെ എടുകളിലേക്ക് എടുത്തു ചാടുകയാണ്. മുറ്റത്ത് മഴ നനഞ്ഞ വിറകു കൊള്ളികള്‍ ഇറയത്ത് ചാരി വെക്കുമ്പോള്‍ ആയിശുമ്മ പറഞ്ഞു
"ദേ മോളെ, അമ്പിളിമാമന്‍ വരുമ്പോഴേക്കും പെണ്ണുണ്ണിയെ ഉണർത്ത്. ഒരു പാത്രം ചോറും എടുത്തോ. എന്നിട്ടൊരു പാട്ടും പടി അതിനങ്ങ് കൊടുക്ക്"
ശരിയാണല്ലോ, നേരം മുവന്തിയകുന്നു. അമ്പിളി അമ്പരത്തില്‍ തേങ്ങാ പൂള് പോലെ നിറഞ്ഞു നില്‍ക്കുന്നു. എന്റെ കൊതിയൂറും നോട്ടം കണ്ടിട്ടാകാം അവള്‍ മേഘക്കീറിനുള്ളില്‍ മറഞ്ഞു. കണ്ണ് മിഴിച്ചു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കുന്ന ഞാന്‍ എത്രയോ കുഞ്ഞായപോലെ. മനസ്സ് വെറുതെ കൊഞ്ചി, കുഞ്ഞിലെ ഉമ്മ പാടിയ പാട്ട് ഓര്‍ത്തു പോയി
"അമ്പിളിമാമാ കുമ്പളം കുത്തി മാമു ട്ടൂടെ..
മാമു തിന്നാത്ത കുട്ട്യോളെ കാട്ടാന്‍ കത്തി ട്ടൂടെ..."
ഹാവൂ.., ഇത് കേട്ട് പെടിച്ചെത്ര ഉരുള മാമു തിന്നതാ. പണ്ട് ഉമ്മാന്റെ കയ്യിലെ ഉരുളക്ക് വലിപ്പം കുടുതലായിട്ടു കരഞ്ഞപ്പോള്‍ കുഞ്ഞുരുള തരാന്ന് സമാധനപ്പെടുത്തിയതും ഓർമ വന്നു.
ഇല്ല ഇപ്പോഴില്ല, അമ്പിളിയുടെ പാട്ടും കൂത്തുമൊന്നും ഇല്ല. കാലത്തിനൊത്ത് കോലം കെട്ടുന്ന നമ്മള്‍ പണ്ട് പാടിയ പാട്ട് വരെ പാടാന്‍ മടിച്ചു. മഴയെ ആസ്വദിക്കാന്‍ മറന്നു. മഴയില്‍ കളറൊലിച്ച് പോകുന്ന സാരിയെ ഭയന്നു. മഴ കൊണ്ടാല്‍ പനിവരുമെന്നു പഴിചാരി. പാവം മഴയെ വെറുത്തു. കുഞ്ഞു പൂക്കളെ മറന്നു. മുക്കുറ്റിയും, തുമ്പയും, തൊട്ടാവാടിയും, പൂവാന്‍കുറുന്നലും, തുളസിയും പാടെ മറന്നു. വേണ്ട എനിക്ക് അവരെയൊന്നും മറക്കണ്ടാ ഞാനതിലെല്ലാം ആനന്ദം കാണുന്നു. മുറ്റത്തെ കമ്മ്യൂനിസ്റ്റ്-അപ്പയിലെ ഇലകള്‍ കാറ്റില്‍ സല്ലപിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് കാണിക്കുമ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു പറഞ്ഞു.
"ഉമ്മച്ചീ... ഇതെന്താ സൌദിയില്‍ ണ്ടാവാത്തെ.."
ഹോ എനിക്കഹങ്കാരം വന്നു.
"ഇല്ല മക്കളെ... അത് നമ്മുടെ നാട്ടില്‍ മാത്രാ. നമ്മുടെ മഴ. എല്ലാം നമ്മുടെ അഹങ്കാരാ. നമ്മുടേത് മാത്രം"
പറഞ്ഞു തീര്‍ന്നില്ല ആയിശുമ്മാടെ വിളി
"ദേ മോളെ മാനത്ത് അമ്പിളി. ആ ചെറുതിനെ കാണിക്ക്"
പെണ്ണുണ്ണി ഉണര്‍ന്നു കണ്ണ് തിരുമി. അവളെയും കൂട്ടി പുറത്ത് മുറ്റത്തെത്തി അകാശത്തിലോട്ടു കൈ നീട്ടി കാണിച്ചു പറഞ്ഞു
"നോക്ക് പൊന്നൂ, ഉമ്മാക്ക് ഉമ്മാമ തന്നുവിട്ട പൊന്നമ്പിളി"
അവള്‍ കണ്ണിറുക്കി പിടിച്ചു ആകാശത്തിലേക്ക് നോക്കി. കുഞ്ഞരി പല്ലുകള്‍ കാട്ടി ചിരിച്ചു. വാനില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്പിളിയെ പോലെ.