വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം. രാത്രി പന്ത്രണ്ടു മണി. ഇഷാ(രാത്രി നമസ്കാരം) നിസ്കരിച്ച് മനസ്സ് നിറയെ പ്രാര്‍ത്ഥിച്ചു. ശേഷം കിടക്കാനുള്ള ഒരുക്കത്തിലാണ്. അരണ്ട് കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ കിടക്കയുടെ അടിയില്‍ വെച്ച ഇക്കയുടെ പുതിയതായി വന്ന കത്ത് പൊട്ടിച്ചു വായിച്ചു. പുറത്ത് കട്ടിയുള്ള ഇരുട്ട്. ഹൈവേ റോഡിലൂടെ ദൂരേക്ക് ചീറി പ്പായുന്ന വാഹനങ്ങളുടെ തിരക്ക്. വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശബ്ദത.
പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട് നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ് തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........
കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.
ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട് ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.
അപ്പോഴാണ് നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്.
കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........
പെട്ടന്നായിരുന്നു പുറത്ത് നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്
ഉടനെ ജാലകം തുറന്നു. താഴെ നിന്ന് ഉമ്മയുടെ പതിയെയുള്ള ഖുര്‍-ആന്‍ പാരായണം കേട്ട് നീട്ടി വിളിച്ചു
“ഉമ്മാ.. .ഉമ്മാ.. ആരോ പുറത്ത് കരയുന്നു”
ഞാന്‍ വീടിന്റെ തട്ടിന് മുകളില്‍ ആയത് കാരണം ഉമ്മ പെട്ടന്നു വിളികേട്ടു. ഉമ്മ വിളികേട്ട ആശ്വാസത്തില്‍ ഞാന്‍ ഞൊടിയില്‍ താഴെ എത്തി.
“ആര് കരയുന്നു എന്നാ നീ പറയുന്നത്....”
“അതെ ഉമ്മാ... റോഡില്‍ നിന്നാണെന്ന് തോന്നുന്നു”
ഉമ്മ വീട്ടു മുറ്റത്തെ ലൈറ്റ് തെളിച്ച് ടോര്‍ച്ചും കയ്യിലെടുത്തു. വീട്ടില്‍ മറ്റുള്ള അംഗങ്ങളും എഴുനേറ്റു. കുറച്ചുപേര്‍ റോഡിലേക്ക് നടന്നു. കരച്ചില്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ആരാണാവോ........
കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി ഉമ്മ ടോര്‍ച്ച് അടിച്ചു. വെളുത്തു തെളിഞ്ഞ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഇരുട്ടില്‍ നിന്നും ആ മുഖം വെട്ടിതിളങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളിലേക്ക് അഴിഞ്ഞ് വീണ മുടിയിഴകള്‍. റോഡിന്റെ അപ്പുറത്തെ പള്ളിയിലേക്ക് കരഞ്ഞു കൊണ്ട് ആ സ്ത്രീ ഓടിക്കയറുന്നു. കരച്ചില്‍ കേട്ട് ചുറ്റുപാടും ഉള്ള ആളുകള്‍ ഓടിയെത്തി. പള്ളിയില്‍ കയറാന്‍ ശ്രമിച്ച അവളെ അകത്തുള്ള മുസ്ലിയാര്‍ തലയില്‍ മുണ്ടില്ലാതെ നീ എങ്ങോട്ടാണ് എന്ന് ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ചു. പാവം ഭയന്ന പോലെയുണ്ട്. കണ്ടുനിന്ന ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കാനല്ലാതെ റോഡിനപ്പുറം എങ്ങനെ കടക്കും. അതും പള്ളിയങ്കണം. എന്തായാലും ഒന്നുറച്ചു. അവിടെ നില്‍കാന്‍ മുസ്ലിയാര്‍ സമ്മതിക്കില്ല ഇങ്ങോട്ട് ആട്ടി വിടും. അവസാനം അതുതന്നെ സംഭവിച്ചു. മുസ്ലിയാരുടെ കയ്യിലെ തന്ത്രം ഫലിച്ചു. വലിയ ചൂരല്‍ കയ്യിലെടുത്തത് കണ്ടതും അവള്‍ വാഹനങ്ങളെ പോലും നോക്കാതെ റോഡിനു ഇപ്പുറത്തേക്ക് പാഞ്ഞെത്തി. ഞങ്ങളെ കണ്ട് ഉമ്മയുടെ പിന്നില്‍ ഒളിച്ചിരിക്കും പോലെ പതുങ്ങി. ചുവന്ന ബ്ലൌസും ബ്രൌണ്‍ സാരിയും വേഷം. കണ്ടാല്‍ ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പ്രായം.
ഉമ്മ അവളുടെ കൈകളില്‍ പിടിച്ചു ചോദിച്ചു.
“നീ ആരാ... ന്താ നിനക്ക് പറ്റിയത്....”
മയത്തിലുള്ള ചോദ്യം കേട്ടാവാം അവളുടെ തേങ്ങലുകള്‍ പതിയെ കുറഞ്ഞു. കരച്ചില്‍ കേട്ട് ഓടിവന്ന ആളുകള്‍ ചുറ്റും കൂടി. എല്ലാവരെയും കണ്ട് വീണ്ടും ഭയക്കുന്ന അവള്‍ ഉമ്മയുടെ സമാധാന വാക്കുകളില്‍ ആശ്വസിച്ചു.
അപ്പോഴാണ് നടുക്കുന്ന ആ സത്യം പുറത്ത് വന്നത്. ദൂരെയുള്ള ബന്ധു വീട്ടിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കയറിയതാണ്. യാത്രയില്‍ അവള്‍ അറിയാതെ ഉറങ്ങിപോയി. അവള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് വിട്ടതറിയാതെ ഉണര്‍ന്ന അവളെ യാത്രക്കാര്‍ മുഴുവന്‍ ഇറങ്ങിയ ബസ്സിലെ ജീവനക്കാര്‍ ദേഹോപദ്രവം ചെയ്തു. ബസിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങാന്‍ ശ്രമിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തപ്പോള്‍ അവളെ ബലാല്‍കാരമായി വാതില്‍ തുറന്നു പുറത്ത് തള്ളി.
തള്ളിവിട്ടത് സിംഹത്തിന്റെ വായിലേക്ക്. അവിടെ ലക്കും ലഗാനുമില്ലാത്ത കുറച്ച് ആളുകള്‍ അവളെ വേണ്ടാതീനം ചെയ്തപ്പോഴാണ് സ്വയം രക്ഷക്കായി അവള്‍ പള്ളിയിലേക്ക് ഓടിയടുത്തത്.
കാലത്തിന്റെ വിരക്തമായ മുഖം മുടിക്കുള്ളില്‍ അഴിഞ്ഞാടുന്ന കശ്മലന്മാര്‍ പാവം പെണ്‍ കൊടിമാരുടെ മാനതിനെന്തു വില കല്പിക്കാന്‍. രാത്രി സമയം അതിക്രമിച്ചാല്‍ പെണ്ണേ നിനക്ക് നിന്റെ വീടാണ് ഉത്തമം എന്ന ഉമാന്റെ വാക്കുകള്‍ ഞങ്ങള്‍ വിലക്കെടുത്തു. ശേഷം അവളെ പുലരുവോളം വീട്ടില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ അവളുടെ ഉദ്ധേശ സ്ഥലത്തേക്ക് അവള്‍ പറന്നകന്നു. എങ്കിലും ഓര്‍മകളില്‍ മായാതെ അവള്‍ ഇന്നും........