എന്റെ മനസ്സാകുന്ന കാനനത്തിലേക്കുള്ള യാത്ര വഴിയിലിതുവരെ സത്രങ്ങള്‍ കണ്ടില്ല. വിശ്രമവും ഉണ്ടായിട്ടില്ല. യാത്രയിലുടനീളം കോറുന്ന കുഞ്ഞ് മുള്ളുകള്‍. മനസെന്ന ഈ കാനനം അതി ഭയാനകം തന്നെ. തിളച്ചുമറിയുന്ന ലാവയും, പടുത്ത് തീരാത്ത മോഹങ്ങളുടെ മണി മന്ദിരങ്ങളും കൊണ്ട് സമ്പൂര്‍ണ്ണമാണവിടം. എങ്കിലും, അതി വിദൂരമല്ലാതെ സ്വര്‍ണ്ണ മലരുകള്‍ വിടരുന്ന ബാല്യത്തിന്റെ ഒരു മലര്‍വാടിയുണ്ട്. ഞാനതില്‍ വിരിഞ്ഞ മലരുകളില്‍ നോക്കി സന്തോഷിച്ചു. കവിതകളും കഥകളുമെഴുതി നലാള്‍ക്ക് തുറന്ന് വിട്ട് ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ ചോദ്യം
"ആന്റി... ഇന്ന് ഏത് കഥയാ എഴുതിയത്”
"എന്റെ മനസ്”
ഞാന്‍ ഉത്തരം കൊടുത്തു.
കേട്ടപാടെ അവള്‍ ഊറി ചിരിച്ചു.
"ഹോ വല്ല മഴയോ, കാറ്റോ, പരല്‍മീനോ.... ആന്റീ അതൊക്കെ വിട്ട് ന്യൂ ജനറേഷന് വായിക്കാന്‍ പറ്റിയ വല്ല കാര്യവും എഴുതൂ”
എന്റെ മനസിന്റെ കാനനത്തില്‍ അടിച്ച് വീശിയ കാറ്റും കോളും മഴത്തുള്ളികളും പെട്ടെന്ന് നിലച്ചു. അവള്‍ക്ക് നേരെ മിഴികളെറിഞ്ഞ് ഞാന്‍ ചോദിച്ചു.
“അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”
അവള്‍ കുസലന്ന്യേ പറഞ്ഞു.
"വല്ല പ്രണയമോ, ഹാസ്യമോ ഒക്കെ ആയികൊട്ടെ. അല്ലാതെ ഇതെന്താ നൊസ്റ്റാള്‍ജിക്ക് മാത്രം”
"എങ്കില്‍ ആയികോട്ടെ റീനൂ. ഞാന്‍ രണ്ട് തരം കഥകളും എഴുതാം. നീ തീരുമാനിക്ക് ഏതാണ് നല്ലതെന്ന്”
പേനയും കടലാസുമെടുത്ത് മേശക്കരികില്‍ ഇരുന്നു. പേന ആദ്യം യാത്രയായത് പരിഷ്കാരത്തിന്റെ നെറുകയില്‍ കുതിച്ചുയരുന്ന നഗരത്തിന്റെ വിരി മാറിലേക്ക്. അവിടെ താമസിക്കുന്ന സമ്പന്ന കുടുംബം. ഏക മകള്‍ക്ക് ജന്മം നല്‍കിയ സുന്ദരിയായ അമ്മയുടെ ഉണക്ക സ്രാവ് പോലെ ചുളുങ്ങിയ മോന്തായം വര്‍ണിക്കാന്‍ എടുത്തത് എന്റെ പേനയിലെ പാതി മഷി. മകളുടെ ധീരനായ അച്ചനാരെന്ന് ചോദിക്കാന്‍ അവകാശമില്ല. പരിഷ്കാരത്തിന്റെ നെറുകയിലുള്ള നഗരമല്ലേ.. അതും പോരാ ന്യൂ ജനറേഷന്‍. അത് മറക്കാനും വയ്യ.
മകള്‍ സുന്ദരിയാണ്. വര്‍ഷങ്ങള്‍ എന്റെ പേനത്തുമ്പിലൂടെ കിതച്ചോടുമ്പോള്‍ കഥാ നായികക്ക് ന്യൂ ജനറേഷന്റെ മോഡേണ്‍ മേക്കപ്പുകള്‍ ഞാന്‍ വാരി വിതറി. നായികയുടെ മകളെ കൈപിടിച്ച് നിരത്തിലൂടെ പരസ്യമായി നടക്കാനുള്ള നഗരത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ വെണ്ടയ്ക്ക അക്ഷരത്തിലിട്ടു. കാമുകനും കാമുകിയും സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന രംഗങ്ങളില്‍ അവളുടെ മാംസ പേശികള്‍ക്ക് കൊഴുപ്പുകള്‍ ചാര്‍ത്തി കൊടുത്തു. നായകന്റെ നെഞ്ചില്‍ വേണ്ടുവോളം മസില്‍ വരച്ച് പിടിപ്പിച്ചു.
എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ന്യൂ ജനറേഷന്റെ കഥ വരഞ്ഞ എന്റെ പേനകള്‍ക്ക് അവസാനം നഗരത്തേയും നായികയേയും വെറുപ്പിക്കേണ്ടി വന്നു. ഭീതി പടര്‍ത്തി, ശ്വാസം പിടിച്ച് കഥ അവസാനിപ്പിക്കുമ്പോള്‍ നായിക പേപ്പര്‍ താളില്‍ മരിച്ചു കിടന്നു. അതെ എന്റെ പേനക്ക് കൊല്ലേണ്ടി വന്നു.
അതോടെ ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്.
പിന്നീടുള്ള തുടക്കത്തിനായി പേപ്പര്‍ താളുകള്‍ മറിച്ചു. അതൊരു നൊസ്റ്റാള്‍ജിക്ക് പ്രണയത്തിലെത്തി.
മഞ്ഞ് വീണ പുലരിക്ക് നല്ല സ്കോപ്പുണ്ട്. കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച് വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക് പതിവിലേറെ സുഗന്ധം. മുടിയില്‍ മുല്ലയും ചൂടി വരുന്ന റംല. തലയിലിട്ട തിളക്കമുള്ള വെളുത്ത മിസരിതട്ടം അവളുടെ ഇക്കാക്ക ദുബായീന്ന് കൊണ്ട് വന്നതാണ്. തട്ടത്തില്‍ കസവും, മുത്തും എഴുതി ചേര്‍ത്തു. അവളുടെ കാതുകളില്‍ ചിറ്റണിയിച്ചു. റംലക്ക് സൌന്ദര്യം ഇനിയും വേണം. സുറുമയും, ഇളക്കത്താലിയും, അരഞ്ഞാണവും അണിയിച്ചു. നൊസ്റ്റാള്‍ജിക്ക് ആക്കാന്‍ അല്‍പ്പം കസ്തൂരി മഞ്ഞളിന്റെ കളറും ചേര്‍ത്ത് എഴുതി. കുപ്പി വളകളില്ലാത്ത റംലയുടെ കൈകള്‍ക്ക് വളയിടാന്‍ വേണ്ടി വളക്കാരനെ വരുത്താന്‍ ഒരു ഘണ്ഢിക നീണ്ടു. വളയണിഞ്ഞ റംലയെ നോക്കി നില്‍ക്കാന്‍ മുണ്ടുടുത്ത് വേലിക്കരികില്‍ നില്‍ക്കുന്ന നായകനെ കണ്ടെത്തി ആദ്യം പേരിട്ടു യുസഫ്. പോരാ, പേര് മാറ്റണം. അതും നൊസ്റ്റാള്‍ജിക്ക് തന്നെ വേണം. തലക്ക് നേരെ പേന കുത്തി ഒരു നിമിഷം കണ്ണടച്ചു.
ഹോ.... ആശ്വാസം ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ തല്‍ക്കാലം ഇങ്ങോട്ട് പറിച്ച് നട്ടു. ഇപ്പൊ കഥക്കൊരു ലുക്കായി. മജീദും റംലയും. എന്റെ പേനയിലെ മഷികള്‍ ആവേശത്തോടെ പരക്കുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നാണം കുണുങ്ങുന്ന റംലയുടെ മിസരി തട്ടം കാറ്റില്‍ പറന്ന് താഴെ വീണു. കുപ്പി വളകള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് അവള്‍ തന്റെ മാറിടം മറച്ച് പിടിച്ചു. കുനിഞ്ഞു നിന്ന് ഒരു കൈകൊണ്ട് തട്ടം എടുത്ത് തലയിലിട്ടു. അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന മജീദിന്റെ അടുക്കലേക്ക് റംലയുടെ ബാപ്പ പോക്കര്‍ക്ക നൊസ്റ്റാള്‍ജിക്ക് വിളികളോടെ പാഞ്ഞു വന്നു
“എടാ ഹംക്കേ.. നീ എന്ത് കുന്തം നോക്കി നിക്കാ ന്‍റെ വേലിക്കല്”
ശബ്ദം കേട്ടതും റംല അകത്തേക്കോടി. മജീദ് അവിടുന്ന് നടന്നകന്നു.
പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്രണയത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.
മജീദ് പറഞ്ഞു
"നീ സുന്ദരിയാ റംല. നിന്നെ ഞാന്‍ നിക്കാഹ് കഴിക്കും. അന്റെ ബാപ്പാനെ കൊന്നിട്ടായാലും”
ഇത് കേട്ട് ഭയന്ന റംല
"വേണ്ട. ന്റെ ബാപ്പ ങ്ങളെ കൊല്ലും. അതാ ണ്ടാവാ..”
ല്ലാ... മ്മക്ക് പേടിയില്ലാ അന്റെ ബാപ്പാനെ”
തന്റെ പ്രാണനാഥന്റെ വാക്കുകള്‍ കേട്ട റംല ആ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി. ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ് ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത് നൊസ്റ്റാള്‍ജിക്കിലൂടെ വീഴ്ത്തി.
തല്‍ക്കാലം കഥക്ക് വിരാമമിട്ട് ഞാന്‍ എഴുനേല്‍ക്കുമ്പോള്‍ അടുത്ത് കാത്തിരിക്കുന്ന ന്യൂ ജനറേഷന്റെ കയ്യില്‍ കിടന്ന മൊബൈല്‍ റിംഗ് ചെയ്തു. അവള്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് ഒന്നുരണ്ടു തവണ ഓക്കേ പറഞ്ഞ ശേഷം എന്നെ പൊട്ടിയാക്കാന്‍ വീണ്ടും പറഞ്ഞു. “ജെല്‍ദി ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
അവള്‍ കൊടുത്ത മറുപടിയിലെ ഭാഷ എന്നെ വിഡ്ഡിയാക്കുമെന്ന് അവള്‍ കരുതിക്കാണും. ഇല്ല അല്‍പ്പം ഹിന്ദി അറിയാവുന്നത് കൊണ്ട് ന്യൂ ജനറേഷന്റെ തത്രപ്പാടും ഒളിച്ച് കളിയും ഒരു വിധം തിരിച്ചറിഞ്ഞു.
എല്ലാം കേട്ടപ്പോള്‍ വീണ്ടും എന്റെ പേനകള്‍ക്ക് കിട്ടിയ പുതിയ വിഷയമായിരുന്നു ‘ഇന്റര്‍നെറ്റും കുട്ടികളും’ തലക്കെട്ട് വരച്ച് ഞാന്‍ താഴേക്കിറങ്ങി. വീണ്ടും കഥകളേയും കഥാ പാത്രങ്ങളേയും മെനഞ്ഞു കൊണ്ടിരുന്നു. ഒപ്പം ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധിയും മനസ്സിന്റെ കാനനത്തില്‍ കരിമേഘങ്ങള്‍ വീഴ്ത്തി.
സമയ ദൈര്‍ഘ്യം എന്റെ മനസ്സിനെ എന്നും നിശ്വാസങ്ങളില്‍ കൊണ്ടെത്തിച്ചിരുന്നു. ജോലി തിരക്കിനിടയില്‍ റിനുവിന്റെ ചോദ്യം
"ആന്റി... ഇന്ന് ഏത് കഥയാ എഴുതിയത്”
"എന്റെ മനസ്”
ഞാന്‍ ഉത്തരം കൊടുത്തു.
കേട്ടപാടെ അവള്‍ ഊറി ചിരിച്ചു.
"ഹോ വല്ല മഴയോ, കാറ്റോ, പരല്‍മീനോ.... ആന്റീ അതൊക്കെ വിട്ട് ന്യൂ ജനറേഷന് വായിക്കാന്‍ പറ്റിയ വല്ല കാര്യവും എഴുതൂ”
എന്റെ മനസിന്റെ കാനനത്തില്‍ അടിച്ച് വീശിയ കാറ്റും കോളും മഴത്തുള്ളികളും പെട്ടെന്ന് നിലച്ചു. അവള്‍ക്ക് നേരെ മിഴികളെറിഞ്ഞ് ഞാന്‍ ചോദിച്ചു.
“അല്ലാതെ ഞാന്‍ എന്തെഴുതണം റിനൂ”
അവള്‍ കുസലന്ന്യേ പറഞ്ഞു.
"വല്ല പ്രണയമോ, ഹാസ്യമോ ഒക്കെ ആയികൊട്ടെ. അല്ലാതെ ഇതെന്താ നൊസ്റ്റാള്‍ജിക്ക് മാത്രം”
"എങ്കില്‍ ആയികോട്ടെ റീനൂ. ഞാന്‍ രണ്ട് തരം കഥകളും എഴുതാം. നീ തീരുമാനിക്ക് ഏതാണ് നല്ലതെന്ന്”
പേനയും കടലാസുമെടുത്ത് മേശക്കരികില്‍ ഇരുന്നു. പേന ആദ്യം യാത്രയായത് പരിഷ്കാരത്തിന്റെ നെറുകയില്‍ കുതിച്ചുയരുന്ന നഗരത്തിന്റെ വിരി മാറിലേക്ക്. അവിടെ താമസിക്കുന്ന സമ്പന്ന കുടുംബം. ഏക മകള്‍ക്ക് ജന്മം നല്‍കിയ സുന്ദരിയായ അമ്മയുടെ ഉണക്ക സ്രാവ് പോലെ ചുളുങ്ങിയ മോന്തായം വര്‍ണിക്കാന്‍ എടുത്തത് എന്റെ പേനയിലെ പാതി മഷി. മകളുടെ ധീരനായ അച്ചനാരെന്ന് ചോദിക്കാന്‍ അവകാശമില്ല. പരിഷ്കാരത്തിന്റെ നെറുകയിലുള്ള നഗരമല്ലേ.. അതും പോരാ ന്യൂ ജനറേഷന്‍. അത് മറക്കാനും വയ്യ.
മകള്‍ സുന്ദരിയാണ്. വര്‍ഷങ്ങള്‍ എന്റെ പേനത്തുമ്പിലൂടെ കിതച്ചോടുമ്പോള്‍ കഥാ നായികക്ക് ന്യൂ ജനറേഷന്റെ മോഡേണ്‍ മേക്കപ്പുകള്‍ ഞാന്‍ വാരി വിതറി. നായികയുടെ മകളെ കൈപിടിച്ച് നിരത്തിലൂടെ പരസ്യമായി നടക്കാനുള്ള നഗരത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ വെണ്ടയ്ക്ക അക്ഷരത്തിലിട്ടു. കാമുകനും കാമുകിയും സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന രംഗങ്ങളില്‍ അവളുടെ മാംസ പേശികള്‍ക്ക് കൊഴുപ്പുകള്‍ ചാര്‍ത്തി കൊടുത്തു. നായകന്റെ നെഞ്ചില്‍ വേണ്ടുവോളം മസില്‍ വരച്ച് പിടിപ്പിച്ചു.
എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ന്യൂ ജനറേഷന്റെ കഥ വരഞ്ഞ എന്റെ പേനകള്‍ക്ക് അവസാനം നഗരത്തേയും നായികയേയും വെറുപ്പിക്കേണ്ടി വന്നു. ഭീതി പടര്‍ത്തി, ശ്വാസം പിടിച്ച് കഥ അവസാനിപ്പിക്കുമ്പോള്‍ നായിക പേപ്പര്‍ താളില്‍ മരിച്ചു കിടന്നു. അതെ എന്റെ പേനക്ക് കൊല്ലേണ്ടി വന്നു.
അതോടെ ന്യൂ ജനറേഷന്റെ കഥ സ്റ്റോപ്പ്.
പിന്നീടുള്ള തുടക്കത്തിനായി പേപ്പര്‍ താളുകള്‍ മറിച്ചു. അതൊരു നൊസ്റ്റാള്‍ജിക്ക് പ്രണയത്തിലെത്തി.
മഞ്ഞ് വീണ പുലരിക്ക് നല്ല സ്കോപ്പുണ്ട്. കെട്ടിയിട്ട പശു, പാല്‍ക്കാരി, പച്ച പുല്ല്, ഉദിച്ച് വരുന്ന സുര്യന്‍. ഇളം കാറ്റില്‍ കൊഴിയുന്ന ഇലഞ്ഞി പൂക്കള്‍ക്ക് പതിവിലേറെ സുഗന്ധം. മുടിയില്‍ മുല്ലയും ചൂടി വരുന്ന റംല. തലയിലിട്ട തിളക്കമുള്ള വെളുത്ത മിസരിതട്ടം അവളുടെ ഇക്കാക്ക ദുബായീന്ന് കൊണ്ട് വന്നതാണ്. തട്ടത്തില്‍ കസവും, മുത്തും എഴുതി ചേര്‍ത്തു. അവളുടെ കാതുകളില്‍ ചിറ്റണിയിച്ചു. റംലക്ക് സൌന്ദര്യം ഇനിയും വേണം. സുറുമയും, ഇളക്കത്താലിയും, അരഞ്ഞാണവും അണിയിച്ചു. നൊസ്റ്റാള്‍ജിക്ക് ആക്കാന്‍ അല്‍പ്പം കസ്തൂരി മഞ്ഞളിന്റെ കളറും ചേര്‍ത്ത് എഴുതി. കുപ്പി വളകളില്ലാത്ത റംലയുടെ കൈകള്‍ക്ക് വളയിടാന്‍ വേണ്ടി വളക്കാരനെ വരുത്താന്‍ ഒരു ഘണ്ഢിക നീണ്ടു. വളയണിഞ്ഞ റംലയെ നോക്കി നില്‍ക്കാന്‍ മുണ്ടുടുത്ത് വേലിക്കരികില്‍ നില്‍ക്കുന്ന നായകനെ കണ്ടെത്തി ആദ്യം പേരിട്ടു യുസഫ്. പോരാ, പേര് മാറ്റണം. അതും നൊസ്റ്റാള്‍ജിക്ക് തന്നെ വേണം. തലക്ക് നേരെ പേന കുത്തി ഒരു നിമിഷം കണ്ണടച്ചു.
ഹോ.... ആശ്വാസം ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ തല്‍ക്കാലം ഇങ്ങോട്ട് പറിച്ച് നട്ടു. ഇപ്പൊ കഥക്കൊരു ലുക്കായി. മജീദും റംലയും. എന്റെ പേനയിലെ മഷികള്‍ ആവേശത്തോടെ പരക്കുന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നാണം കുണുങ്ങുന്ന റംലയുടെ മിസരി തട്ടം കാറ്റില്‍ പറന്ന് താഴെ വീണു. കുപ്പി വളകള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് അവള്‍ തന്റെ മാറിടം മറച്ച് പിടിച്ചു. കുനിഞ്ഞു നിന്ന് ഒരു കൈകൊണ്ട് തട്ടം എടുത്ത് തലയിലിട്ടു. അവളുടെ സൌന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന മജീദിന്റെ അടുക്കലേക്ക് റംലയുടെ ബാപ്പ പോക്കര്‍ക്ക നൊസ്റ്റാള്‍ജിക്ക് വിളികളോടെ പാഞ്ഞു വന്നു
“എടാ ഹംക്കേ.. നീ എന്ത് കുന്തം നോക്കി നിക്കാ ന്‍റെ വേലിക്കല്”
ശബ്ദം കേട്ടതും റംല അകത്തേക്കോടി. മജീദ് അവിടുന്ന് നടന്നകന്നു.
പിന്നീടുള്ള ദിനങ്ങള്‍ മജീദും റംലയും പ്രണയത്തിന്റെ മാധുര്യം വേണ്ടുവോളം നുകര്‍ന്നു.
മജീദ് പറഞ്ഞു
"നീ സുന്ദരിയാ റംല. നിന്നെ ഞാന്‍ നിക്കാഹ് കഴിക്കും. അന്റെ ബാപ്പാനെ കൊന്നിട്ടായാലും”
ഇത് കേട്ട് ഭയന്ന റംല
"വേണ്ട. ന്റെ ബാപ്പ ങ്ങളെ കൊല്ലും. അതാ ണ്ടാവാ..”
ല്ലാ... മ്മക്ക് പേടിയില്ലാ അന്റെ ബാപ്പാനെ”
തന്റെ പ്രാണനാഥന്റെ വാക്കുകള്‍ കേട്ട റംല ആ വിരിഞ്ഞ മാറില്‍ മുഖം അമര്‍ത്തി. ഇത് കണ്ട് കൊണ്ട് ചീറി വരുന്ന റംലയുടെ ബാപ്പാനെ കെട്ടഴിഞ്ഞ് ഓടുന്ന കറവ പശുവിന്റെ കൂടെ ഓടിച്ച് വിട്ട് പ്രണയിനികളുടെ സന്തോഷം പേപ്പറില്‍ വര്‍ണ്ണം കൊടുത്ത് നൊസ്റ്റാള്‍ജിക്കിലൂടെ വീഴ്ത്തി.
തല്‍ക്കാലം കഥക്ക് വിരാമമിട്ട് ഞാന്‍ എഴുനേല്‍ക്കുമ്പോള്‍ അടുത്ത് കാത്തിരിക്കുന്ന ന്യൂ ജനറേഷന്റെ കയ്യില്‍ കിടന്ന മൊബൈല്‍ റിംഗ് ചെയ്തു. അവള്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വെച്ച് ഒന്നുരണ്ടു തവണ ഓക്കേ പറഞ്ഞ ശേഷം എന്നെ പൊട്ടിയാക്കാന്‍ വീണ്ടും പറഞ്ഞു. “ജെല്‍ദി ആവോ, ആജ് മമ്മാ ബഹര്‍ ജാരെഹെ”
അവള്‍ കൊടുത്ത മറുപടിയിലെ ഭാഷ എന്നെ വിഡ്ഡിയാക്കുമെന്ന് അവള്‍ കരുതിക്കാണും. ഇല്ല അല്‍പ്പം ഹിന്ദി അറിയാവുന്നത് കൊണ്ട് ന്യൂ ജനറേഷന്റെ തത്രപ്പാടും ഒളിച്ച് കളിയും ഒരു വിധം തിരിച്ചറിഞ്ഞു.
എല്ലാം കേട്ടപ്പോള്‍ വീണ്ടും എന്റെ പേനകള്‍ക്ക് കിട്ടിയ പുതിയ വിഷയമായിരുന്നു ‘ഇന്റര്‍നെറ്റും കുട്ടികളും’ തലക്കെട്ട് വരച്ച് ഞാന്‍ താഴേക്കിറങ്ങി. വീണ്ടും കഥകളേയും കഥാ പാത്രങ്ങളേയും മെനഞ്ഞു കൊണ്ടിരുന്നു. ഒപ്പം ന്യൂ ജനറേഷനില്‍ വളര്‍ന്നു വരുന്ന നമ്മുടെ മക്കളെ കുറിച്ചുള്ള ആധിയും മനസ്സിന്റെ കാനനത്തില്‍ കരിമേഘങ്ങള്‍ വീഴ്ത്തി.